ജനുവരി 14-ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രയ്ക്ക് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്ന് കോൺഗ്രസ് പുനർനാമകരണം ചെയ്തു. നേരത്തെ ഇതിന് ഭാരത് ന്യായ് യാത്ര എന്നായിരുന്നു പേര്.
കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന യൂണിറ്റ് മേധാവികൾ, കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാക്കൾ എന്നിവരുടെ യോഗത്തിന് ശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
6,713 കിലോമീറ്ററിലധികം വരുന്ന യാത്ര ബസുകളിലും കാൽനടയായും സഞ്ചരിക്കും. 110 ജില്ലകളും 100 ലോക്‌സഭാ സീറ്റുകളും 337 നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന യാത്രയാണ് ഇത്തവണത്തേത്.
രാജ്യത്തെ എല്ലാ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍ക്കും യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. എല്ലാവര്‍ക്കും ക്ഷണക്കത്ത് അയക്കും.