രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഞായറാഴ്ച അസമിലെ സോനിത്പൂർ ജില്ലയിലെ ജമുഗുരിഹട്ടിലൂടെ കടന്നുപോകുമ്പോൾ ബിജെപിയുടെ പതാകയുമായി ഒരു സംഘം ആളുകൾ കോൺഗ്രസ് നേതാവ് ജയറാം രമേഷ് സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ചതായി കോൺഗ്രസ് പറഞ്ഞു.
സോനിത്പൂരിലെ ജമുഗുരിഹാട്ടിൽ വെച്ച് എന്റെ വാഹനം അക്രമിച്ച ബിജെപിക്കാരായ ജനക്കൂട്ടം തന്റെ കാറിന്റെ വിൻഡ്ഷീൽഡിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ വലിച്ചുകീറിയതായി ജയ് റാം രമേശ് ആരോപിച്ചു. പതാകയേന്തി ആളുകൾ തിങ്ങിക്കൂടിയിരുന്ന പ്രദേശത്തുകൂടി യാത്രയുടെ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയപ്പോൾ ആദ്യം വന്ന കാറിലുണ്ടായിരുന്ന ഒരാളെ താഴെയിറക്കാൻ ശ്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകന്റെ ക്യാമറയും ഇവർ തട്ടിയെടുത്തു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ആക്രമണത്തിനു പ്രചോദനമെന്ന് ജയ്‌റാം രമേശ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ ബസ്സിനെതിരെയും ജനക്കൂട്ടത്തിന്റെ പ്രകോപനം ഉണ്ടായിരുന്നു.