ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതിയുടെ വിധി വരും മുൻപേ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിഎന്ന് പാർട്ടി സമൂഹ മാധ്യമത്തിൽ അറിയിച്ചു. എന്നാൽ ജമ്മു കാശ്മീർ ഗവർണർ ഇതെല്ലാം നിഷേധിച്ചു.
ഗുപ്കറിലെ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെയും വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയുടെയും വസതിക്ക് സമീപം മാധ്യമപ്രവർത്തകർ ഒത്തുകൂടാൻ പൊലീസ് അനുവദിച്ചില്ലെന്ന് ആരോപണം ഉണ്ട്.
അതേസമയം സുപ്രീം കോടതിയുടെ വിധിക്ക് മുന്നോടിയായി കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ക്രമസമാധാന പാലനത്തിനായി താഴ്‌വരയിൽ പലയിടത്തും സുരക്ഷാ സേനയെ വിന്യസിച്ചു. ശ്രീനഗർ നഗരത്തിലും പരിസരങ്ങളിലും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വാഹനങ്ങളെയും ആളുകളെയും പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.