മരണപ്പെട്ട ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടാകാറുണ്ടെന്നും ഇത്തരം സഹതാപം അടുത്ത തിരഞ്ഞെടുപ്പിലുണ്ടാകില്ലെന്നും സിപിഎം സംസ്ഥാന സമിതി അംഗം എം സ്വരാജ്. പുതുപ്പള്ളിയിൽ അന്തരിച്ച ഉമ്മൻചാണ്ടിയും ജെയ്ക്ക് സി തോമസും തമ്മിലാണ് മത്സരം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ മകന്‍ കെ.എസ്.ശബരീനാഥന്‍ തോറ്റത് ഉദാഹരിച്ചുകൊണ്ടാണ് സഹതാപ തരംഗത്തിന്റെ തുടര്‍ച്ച തിരഞ്ഞെടുപ്പുകളില്‍ തുടരാറില്ലെന്ന് സ്വരാജ് ചൂണ്ടിക്കാട്ടുന്നത്.