സിപിഎമ്മിന് ത്രിപുരയിൽ സിറ്റിംഗ് സീറ്റിൽ വമ്പൻ തോൽവി. പാർട്ടി ശക്തികേന്ദ്രത്തിൽ സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് പോലും നഷ്‌ടമായി. ബോക്‌സാനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയോട് 29,965 വോട്ടിന്റെ തോൽവിയാണ് എമ്മിനുണ്ടായത്.
കേരളത്തില്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വമ്പന്‍ വിജയം നേടിയപ്പോള്‍ ത്രിപുരയില്‍ ഇതേ മാതൃകയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ജയിക്കാനായില്ല എന്നത് കൗതുകമായി മാറുന്നു.
സിപിഎം എംഎൽഎയായ സംസുൽ ഹഖിന്റെ നിര്യാണത്തിനെ തുടർന്നാണ് ബോക്‌സാനഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥി തഫജ്ജൽ ഹുസൈൻ 34146 വോട്ട് നേടി. സിപിഎമ്മിന്റെ മിർസാൻ ഹുസൈൻ 3909 വോട്ട് മാത്രമാണ് നേടിയത്. 2003 മുതൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിപിഎം ജയിച്ചുവന്ന മണ്ഡലമാണ് ബിജെപി പിടിച്ചെടുത്തത്. അന്തരിച്ച സിപിഎം എംഎൽഎ സംസുൽ ഹഖിന്റെ മകനാണ് മിർസാൻ ഹുസൈൻ.
ഇതിനു പുറമേ തിരഞ്ഞെടുപ്പു നടന്ന ധന്‍പൂര്‍ സീറ്റിലും സി.പി.എം. സ്ഥാനാര്‍ഥി തോറ്റു. ഇവിടെ ബിജെപി വന്‍ വിജയമാണ് നേടിയത്. ധൻപൂരിൽ ബിജെപിയുടെ ബിന്ദു ദേബ്‌നാഥ് (30,017 വോട്ടുകൾ) സിപിഐഎമ്മിന്റെ കൗശിക് ചന്ദയെ (11,146) 18,871 വോട്ടുകൾക്ക് പരാജയപ്പെടുത്തി.