വടക്കൻ ബംഗാളിലെ ശക്തികേന്ദ്രത്തിൽ ബിജെപിക്ക് പരാജയം. ഉപതെരഞ്ഞെടുപ്പിൽ ധുപ്ഗുരി നിയമസഭാ മണ്ഡലം നിലനിർത്തുന്നതിൽ ബിജെപി പരാജയപ്പെട്ടു. ഭരണകക്ഷിയായ ടിഎംസിയോട് ബിജെപി പരാജയപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബംഗാളിന്റെ വടക്കൻ മേഖലയിൽ ബി.ജെ.പി. എട്ടിൽ ഏഴും സീറ്റുകൾ നേടി ശക്തമായ മുന്നേറ്റം നടത്തിയിരുന്നതാണ്.
46.28 ശതമാനം വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് 4,309 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിഎംസി ധൂപ്ഗുരി സീറ്റിൽ വിജയിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 4,355 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്ത മണ്ഡലമാണ് ഇത്.
ഉപതിരഞ്ഞെടുപ്പിൽ 6.5 ശതമാനം വോട്ട് വിഹിതം മാത്രമാണ് സിപിഎം-കോൺഗ്രസ് സഖ്യം നേടിയത്. സഖ്യത്തിന്റെ പ്രകടനത്തിൽ പുരോഗതിയില്ല എന്നാണ് ഫലം കാണിക്കുന്നത്.