ലൈംഗികാതിക്രമത്തിന്റെ പേരില്‍ ഗുരുതരമായ സാഹചര്യം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എം.പി.യുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെയാണ് മാധ്യമങ്ങള്‍ കൂടുതലായി പിന്തുണയ്ക്കുന്നതെന്ന് രാജ്യത്തെ ഗുസ്തിതാരങ്ങള്‍ ആരോപിച്ചു.
മാധ്യമങ്ങള്‍ തങ്ങള്‍ നേരിടുന്ന അപമാനത്തെ കാണുന്നതിനെക്കാള്‍ കൂടുതല്‍ ബ്രിജ്ഭൂഷന്റെ പക്ഷം വിശദീകരിക്കാനാണ് സമയവും സ്ഥലവും ഉപയോഗിക്കുന്നതെന്ന് സമരം ചെയ്യുന്ന താരങ്ങള്‍ വിമര്‍ശിച്ചു.
“കളിക്കാരെക്കാളും മാധ്യമങ്ങൾ ബ്രിജ് ഭൂഷനെ പിന്തുണയ്ക്കുന്നു. അദ്ദേഹത്തിന്റെ ക്രിമിനൽ റെക്കോർഡുകൾ നിങ്ങൾ കാണുക . ഇവിടെ ഇരിക്കുന്ന ഏതെങ്കിലും കളിക്കാരനോ മറ്റ് കായിക ഇനങ്ങളിൽ നിന്നുള്ള കളിക്കാർക്കോ ക്രിമിനൽ ഇങ്ങനെ പശ്ചാത്തലം ഉണ്ടോ? ഈ രാജ്യത്തെ പാര്‍ലമെന്റംഗമാകുന്നതിനേക്കാളും എത്രയോ ബുദ്ധിമുട്ടേറിയ കാര്യമാണ് ഒരു ഒളിമ്പിക് മെഡല്‍ നേടുക എന്നത് എന്നെങ്കിലും മനസ്സിലാക്കുമോ”–ടോക്കിയോ ഗെയിംസ് വെങ്കല മെഡൽ ജേതാവ് കൂടിയായ ഗുസ്തി താരം ബജ്‌റംഗ് പുനിയ മാധ്യമങ്ങളോട് ചോദിച്ചു.
ബ്രിജ് ഭൂഷനെ കളിക്കാരേക്കാൾ കൂടുതൽ മാധ്യമങ്ങൾ സഹായിക്കുന്നുവെന്നും മാധ്യമപ്രവർത്തകർ അദ്ദേഹത്തിന് സംസാരിക്കാൻ വേദി നൽകരുതെന്നും പൂനിയ ആവശ്യപ്പെട്ടു.