പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നു എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. “ തനിക്ക് പിഴ ഇടാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സംശയം കൂടുതൽ വർദ്ധിപ്പിച്ചു. മോദിക്ക് സാധുവായ ഒരു ബിരുദമുണ്ടെങ്കിൽ ഗുജറാത്ത് സർവകലാശാല എന്തുകൊണ്ട് അത് കാണിക്കുന്നില്ല?”–കെജ്രിവാൾ ചോദിച്ചു.
ഒരു ദരിദ്ര രാജ്യത്ത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവം “കുറ്റമോ പാപമോ അല്ല” എന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. എന്നിരുന്നാലും മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള തന്റെ ചോദ്യം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു, കാരണം എല്ലാ ദിവസവും സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്ന വ്യക്തിയാണ് മോദി. “പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമില്ലെങ്കിൽ അധികാരികളും പലതരത്തിലുള്ള ആളുകളും വന്ന് എവിടെ നിന്നും ഒപ്പ് വാങ്ങും നോട്ട് നിരോധനം പോലെ രാജ്യം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നതെന്തും അദ്ദേഹത്തിൽ നിന്ന് ഉണ്ടാവുകയും ചെയ്യും. മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നു”–കെജ്‌രിവാൾ പ്രതികരിച്ചു.