രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധി ഒരു തരത്തിലും നിലനില്‍ക്കാത്ത തരത്തിലുള്ളതാണെന്നും നിര്‍ഭയമായ അഭിപ്രായപ്രകടനത്തിന്റെ കഴുത്തു ഞെരിക്കാനുള്ള ഉദ്ദേശ്യത്തെ ഒരു തരത്തിലും തടയാനാവില്ലെന്നും കോണ്‍ഗ്രസിന്റെ വക്താവും നിയമജ്ഞനുമായ മനു അഭിഷേക് സിങ്‌വി. അപകീർത്തി നിയമത്തിന്റെ ആദ്യ വ്യവസ്ഥ പോലും ലംഘിക്കപ്പെട്ടതായി തോന്നുന്നുവെന്ന് സിംഗ്വി പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്‌റ്റേ ലഭിക്കുന്നതിന് സാവകാശം നല്‍കാതെ ഉടനടി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാനിടയുണ്ടെന്ന് ആരോപിച്ച സിങ്വി രാഹുല്‍ ഗാന്ധിയെയോ കോണ്‍ഗ്രസിനെയോ നിര്‍ഭയമായ അഭിപ്രായം പറച്ചിലുകളില്‍ നിന്നും ഒരു തരത്തിലും തടയാന്‍ വിധിക്ക് സാധിക്കില്ലെന്ന് പറഞ്ഞു. ഈ പ്രസംഗത്തിന്റെ സന്ദർഭം തന്നെ കാണിക്കുന്നത് ഒരു ദുരുദ്ദേശ്യവും ഈ പരാമർശത്തിന് പിന്നിൽ എന്നാണ്. പാൻ-ഇന്ത്യ കാൽപ്പാടുകളുള്ള ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെക്കുറിച്ച് സംസാരിക്കുകയായിരുന്നു, അതിനിടയിൽ കുറ്റകരമെന്ന് ഇപ്പോൾ കണ്ടെത്തിയ ഒരു വാക്യവുമുണ്ട്. അതിൽ പരാമർശിച്ച മൂന്ന് വ്യക്തികളല്ലായിരുന്നു പ്രസംഗത്തിന്റെ കേന്ദ്രബിന്ദു”– സിംഗ്‌വി പത്രസമ്മേളനത്തിൽ പറഞ്ഞു.
കോടതി ഉത്തരവിന് തൊട്ടുപിന്നാലെ, മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു: “എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവവും.. അത് നേടാനുള്ള മാർഗം അഹിംസയുമാണ്.”
കോടതി നടപടികൾക്കായി സൂറത്തിലെത്തിയ രാഹുലിനെ പിന്നീട് ഡൽഹി വിമാനത്താവളത്തിൽ പാർട്ടി നേതാക്കൾ സ്വീകരിച്ചു .