ജനാധിപത്യ ഇന്ത്യയില്‍ മോദിയോളം അരക്ഷിതനും അഴിമതിക്കാരനും വിദ്യാസമ്പന്നതയില്ലാത്തയാളുമായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് വിമര്‍ശിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
‘ മോദിയെക്കാളും അരക്ഷിതനും അഴിമതിക്കാരനും വിദ്യാസമ്പന്നതയില്ലാത്തയാളുമായ ഒരു പ്രധാനമന്ത്രി ജനാധിപത്യ ഇന്ത്യയില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു’ എന്ന് കെജരിവാള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം അസാധുവാക്കിയതിന്‍മേലുള്ള പ്രതികരണമായിട്ടായിരുന്നു കെജരിവാളിന്റെ വാക്കുകള്‍.
“എന്തുകൊണ്ടാണ് ഞങ്ങൾ നെഹ്‌റുവിന്റെ കുടുംബപ്പേര് ഉപയോഗിക്കാത്തത് എന്ന് ചോദിച്ച് നിങ്ങൾ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു”വെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മോദിയോട് പ്രതികരിച്ചു.
“രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയുടെ മകനെ രാജ്യദ്രോഹിഎന്ന അർത്ഥത്തിൽ മിർ ജാഫർ എന്നാണ് നിങ്ങളുടെ സഹചാരികൾ വിളിച്ചത് . നിങ്ങളുടെ മുഖ്യമന്ത്രിമാരിൽ ഒരാൾ രാഹുലിന്റെ പിതാവ് ആരാണെന്ന് ചോദിച്ചു പരിഹസിച്ചു . കശ്മീരി പണ്ഡിറ്റുകളുടെ ആചാരങ്ങൾ അനുസരിച്ച് പിതാവിന്റെ മരണശേഷം മകൻ തലപ്പാവ് ധരിക്കുന്നത് പോലും പരിഹസിക്കപ്പെട്ടു.” പ്രിയങ്ക ട്വീറ്റ് ചെയ്തു.