ഇന്ത്യൻ മുത്തശ്ശി ഇന്ദിരാഗാന്ധിക്ക് താൻ പ്രിയപ്പെട്ടവനായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതേസമയം സഹോദരി പ്രിയങ്കയാകട്ടെ ഇറ്റാലിയൻ മുത്തശ്ശി പൗല മൈനോയുടെ പ്രിയപ്പെട്ട കുട്ടിയുമായിരുന്നു–രാഹുൽ ഒരു ഇറ്റാലിയൻ ദിനപത്രമായ “കൊറിയേർ ഡെല്ല സെറ” യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്കറിയില്ല എന്ന് പറഞ്ഞ രാഹുല്‍ പക്ഷേ കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചപ്പോൾ “ ഇക്കാര്യം വിചിത്രമാണ്…എനിക്കറിയില്ല. വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. എന്നാൽ എനിക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ട്.” എന്നായിരുന്നു ഉത്തരം.
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 3500 കിലോമീറ്റർ ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും രാഹുൽ ഗാന്ധി പങ്കുവച്ചു.
കാൽനടയാത്രയ്ക്കിടെ താടി വളർത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഇങ്ങനെ പറഞ്ഞു: “മുഴുവൻ മാർച്ചിലും താടി വടിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചതായിരുന്നു . ഇനി അത് നിലനിർത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കണം.”