ത്രിപുരയിലെ കോൺഗ്രസ്-സിപിഐ(എം) സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് പാർട്ടികളും കേരളത്തിൽ ഗുസ്തിയും വടക്കുകിഴക്കൻ സംസ്ഥാനത്ത് ദോസ്തിയും ആണെന്ന് ശനിയാഴ്ച ഗോമതി ജില്ലയിലെ രാധാകിഷോർപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
മറ്റ് ചില പാർട്ടികളും പ്രതിപക്ഷ സഖ്യത്തെ പിന്നിൽ നിന്ന് സഹായിക്കുന്നുവെന്നും എന്നാൽ അവർക്കുള്ള ഏത് വോട്ടും ത്രിപുരയെ വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോകുമെന്നും മോദി അവകാശപ്പെട്ടു.
തിപ്ര മോത പാർട്ടിയെ ഉദ്ദേശിച്ച് ആയിരുന്നു മോദിയുടെ ഒളിയമ്പ്. തദ്ദേശീയ ഗോത്രവിഭാഗത്തിന്റെ പാര്‍ടിയായ തിപ്ര മോതയുമായി ഈ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് ഇടതുപക്ഷം ശ്രമിച്ചിരുന്നെങ്കിലും നടപ്പായില്ല. പക്ഷേ ചില മണ്ഡലങ്ങളില്‍ അവരുമായി രഹസ്യധാരണയോടെയാണ് ഇടതുപക്ഷ-കോണ്‍ഗ്രസ് സഖ്യം മുന്നോട്ടു പോകുന്നത്.