ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപത്താണ് അപകടം ഉണ്ടായത്. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം.
ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടു.
തീപിടുത്തം ഉണ്ടായതിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഷോർട് സർക്യൂട്ട് മൂലം ആവാമെന്നാണ് സംശയം. മുന്‍ വശത്തുനിന്നാണ് തീ പടര്‍ന്നത്.
കാര്‍ ഓടിച്ചിരുന്നത് പ്രജിത്തായിരുന്നത്രെ. തീ പടര്‍ന്നത് കണ്ടതോടെ പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നു കൊടുത്തത്. എന്നാല്‍ പിന്നീട് മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രജിത്തും റീഷയും അഗ്നിക്കിരയായതെന്നു പറയുന്നു.