പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി ജാമിയ മില്ലിയ ഇസ്ലാമിയ കാമ്പസിൽ പ്രദർശിപ്പിക്കാൻ വിദ്യാർത്ഥി സംഘടന പദ്ധതിയിട്ടതിന് പിന്നാലെ സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കുറഞ്ഞത് നാല് വിദ്യാർത്ഥികളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് എസ്എഫ്‌ഐ അറിയിച്ചു.
ഇന്ന് വൈകുന്നേരം 6 മണിക്ക് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ എസ്എഫ്‌ഐയുടെ പദ്ധതിയെ തുടർന്ന് ജാമിയ മില്ലിയ ഇസ്ലാമിയയ്ക്ക് പുറത്ത് കനത്ത പോലീസ് വിന്യാസവും ഉണ്ടായിരുന്നു.
“അസീസിനെ സുഖ്‌ദേവ് വിഹാർ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സെക്യൂരിറ്റി ഗാർഡുകൾ നിവേദ്യയെ മർദ്ദിച്ചു. സാഹചര്യം റെക്കോർഡുചെയ്യാൻ ശ്രമിക്കുന്നതിനിടെ അവർ അവളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു”– എസ്എഫ്‌ഐ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ജാമിയ കാമ്പസില്‍ വിദ്യാര്‍ഥികളുടെ ഒരു തരത്തിലുള്ള ഒത്തുചേരലും സിനിമാ പ്രദര്‍ശനവും അനുവദിക്കില്ലെന്ന് സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചിരുന്നു. ഒരു വിധ ഒത്തു ചേരലിലും പങ്കെടുക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചുകൊണ്ട് എസ്.എഫ്.ഐ. ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, അറസ്റ്റിനെക്കുറിച്ച് ഡൽഹി പോലീസിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.