ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖ നേതാവും സമാജ് വാദി പാർടി സ്ഥാപകനും മുൻ യു.പി. മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു.
തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു വിയോഗം. നേരത്തെ, ആരോഗ്യനില വഷളായതിനെ തുടർന്ന് മുലായം സിംഗ് യാദവിനെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
“എന്റെ ബഹുമാന്യനായ പിതാവും എല്ലാവരുടെയും നേതാജിയുമായ ആൾ ഇനി ഇല്ല ”– സമാജ്‌വാദി പാർട്ടിയുടെ ട്വിറ്റർ ഹാൻഡിൽ പങ്കിട്ട ഒരു ഹ്രസ്വ പ്രസ്താവനയിൽ അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് എന്നെന്നേക്കുമായി അന്ത്യം കുറിച്ച രാഷ്ട്രീയനേതാവായിരുന്നു മുലായം. അതിനപ്പുറം ദേശീയ രാഷ്ട്രീയക്കളരിയിലും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിലും പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ടാക്കിയ സവിശേഷ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്തിയ നേതാവ് എന്ന നിലയിലാണ് മുലായം സിങ് യാദവിന്റെ പ്രാധാന്യം. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിലേക്കു നയിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്കെതിരെ കോണ്‍ഗ്രസ് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചപ്പോള്‍ ഉത്തേരന്ത്യയില്‍ ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയത്തിന്റെ കുന്തമുനയായി മുലായം സിങ് മാറി. ന്യൂനപക്ഷ സംരക്ഷകന്‍ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ മുലായം ശ്രമിച്ചു. അത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിക്കുകയും ചെയ്തു.