കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശ ആയി എന്ന പ്രസ്താവന തിരുത്തി മന്ത്രി വി ശിവന്‍കുട്ടി. പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിച്ചെന്ന് ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് വിജയമെന്നും മന്ത്രി പറഞ്ഞു.
“കഴിഞ്ഞ വർഷം എ പ്ലസ് കൂടിയതിനെ പലരും പരിഹസിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കും എ പ്ലസ് നൽകിയെന്ന് ചിലർ പറഞ്ഞു. കുട്ടികളുടെയും അദ്ധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം”- ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എല്‍സി എ പ്ലസ്സുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശ ആയിരുന്നു,ഇത്തവണയാണ് എ പ്ലസിന്‍റെ കാര്യത്തിൽ നിലവാരം വീണ്ടെടുത്തത് എന്നായിരുന്നു ഇന്നലെ മന്ത്രി പറഞ്ഞത്. നിയമസഭാ ഹാളിൽ സ്‌കൂൾവിക്കി അവാർഡ് വിതരണ വേദിയിൽ വെച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.