കാണ്‍പൂരില്‍ രണ്ടു ദിവസമായി നടന്നു വരുന്ന കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ഗൂഢാലോചന നടത്തിയവരും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവരാണെന്ന് പൊലീസ് കമ്മീഷണര്‍. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) എന്നിവയുമായി ബന്ധപ്പെട്ട രേഖകളും സഫർ ഹയാത്ത് ഹാഷ്മിയുടെ താമസ സ്ഥലത്തു നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി കമ്മീഷണർ പറഞ്ഞു
സംഭവത്തില്‍ ഇതുവരെ 39 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്‌ച നഗരത്തിലെ പരേഡ് ചൗക്കില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ 29 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രാദേശി മുസ്ലീം നേതാവ് ഹയാത്ത് സഫര്‍ ഹാഷ്‌മിയാണ് അക്രമത്തിനു പിന്നിലെ മുഖ്യ സൂത്രധാരനെന്നും പൊലീസ് പറയുന്നു.
ഒരു ടിവി വാർത്താ ചർച്ചയ്ക്കിടെ ബി.ജെ.പി വക്താവ് നൂപുർ ശർമ പ്രവാചകനെ കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മൗലാന മുഹമ്മദ് ജൗഹർ അലി ഫാൻസ് അസോസിയേഷൻ ദേശീയ പ്രസിഡൻറ് ഹയാത്ത് സഫർ ഹാഷ്മി നഗരത്തിലെ മാർക്കറ്റ് അടച്ചിടാൻ ആഹ്വാനം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഹാഷ്മി ആളുകളെ അക്രമത്തിനു പ്രേരിപ്പിച്ചു, ഇത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള കല്ലേറിലേക്കും സംഘർഷത്തിലേക്കും നയിച്ചു.