യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും കുരങ്ങുപനി കേസുകളുടെ വർദ്ധനവ് ഇന്ത്യയിൽ ആശങ്ക ഉയർത്തുന്നു. ജർമ്മനി, ബെൽജിയം, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങൾ വെള്ളിയാഴ്ച ആദ്യത്തെ കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ, ആരോഗ്യ, വിമാനത്താവള ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഇന്ത്യ അഭ്യർത്ഥിച്ചു. ഇതുവരെ, യുകെ, യുഎസ്എ, പോർച്ചുഗൽ, സ്പെയിൻ, ബ്രിട്ടൻ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിൽ നിന്ന് കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ വസൂരിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്,
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) എന്നിവയോട് നിർദ്ദേശിച്ചു.
എയർപോർട്ട്, പോർട്ട് ഹെൽത്ത് ഓഫീസർമാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. “മങ്കിപോക്സ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര നടത്തിയവരിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേറ്റ് ചെയ്യാനും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് സാമ്പിളുകൾ അയയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.