പശ്ചിമ ബംഗാളിൽ നാരദ ചിട്ടി കേസില്‍ അറസ്റ്റിലായ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. ഇവരിൽ രണ്ടു പേർ ഇപ്പോൾ ബംഗാൾ മന്ത്രിമാരാണ്. മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് നാല് പേര്‍ക്കും കൊല്‍ക്കത്തയിലെ സി..ബി.ഐ കോടതി ജാമ്യം അനുവദിച്ചത്. വൈകുന്നേരത്തോടെയാണ് ജാമ്യം ലഭിച്ചത്.
നാരദ ന്യൂസ് സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എം എൽ എ , മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്ന് രാവിലെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസിനു മുന്‍പിലെത്തി പ്രതിഷേധിച്ചതോടെ രംഗം നാടകീയമായി. മമതയ്ക്കൊപ്പമെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും സി.ബി.ഐയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.