വൈറസുകള്‍ ജനിതക മാറ്റത്തിന് വിധേയമാകുന്നത് ശാസ്ത്രസത്യമാണെന്നും അത് മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കുകയും കരുതല്‍ എടുക്കുകയും ചെയ്യാതെ ആത്മപ്രശംസയും ഉദാസീനതയും കൊണ്ട് പ്രധാനമന്ത്രി വിലപ്പെട്ട ഒരു വര്‍ഷം മുഴുവനുമാണ് പാഴാക്കിക്കളഞ്ഞതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറ സീതാറാം യെച്ചൂരി വിമര്‍ശിച്ചു. വൈറസുകള്‍ക്ക് ജനിതക വ്യതിയാനത്തിനും വേഗത്തില്‍ പടരാനും നല്ല സൗകര്യം ഉണ്ടാക്കിക്കൊടുത്തതില്‍ മോദിക്കുള്ള പങ്ക് ചെറുതല്ല.
ശാസ്ത്രത്തിനെ കൂട്ടുപിടിക്കാതെ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും കൂട്ടുപിടിക്കാന്‍ ജനത്തെ പ്രേരിപ്പിച്ചത് മറ്റാരുമല്ല. അന്ധവിശ്വാസജടിലമായ നടപടികള്‍ കൊണ്ട കൊവിഡ് ഒഴിഞ്ഞു പോയ്‌ക്കൊള്ളും എന്ന തരത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പാത്രം കൊട്ടല്‍, വിളക്കു തെളിക്കല്‍, ഗോമൂത്രം കുടിക്കല്‍ തുടങ്ങിയവയെ ഉദ്ദേശിച്ചാണ് യെച്ചൂരിയുടെ പരാമര്‍ശം.
പൗരന്‍മാര്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള സംവിധാനവും സാര്‍വ്വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ ഒരുക്കുക അല്ലെങ്കില്‍ ഇറങ്ങിപ്പോവുക-ഇതാണ് മോദി ഇനി ചെയ്യേണ്ടതെന്നും യെച്ചൂരി യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.. ആദ്യം സ്വന്തം ധര്‍മ്മം നിറവേററുക എന്നിട്ട് സംസ്ഥാനങ്ങളെ വിമര്‍ശിക്കുക-യെച്ചൂരി പറഞ്ഞു.