തന്റെ പാർട്ടി വിജയിച്ചാൽ “വിഷമകരമായ സമയങ്ങളിൽ” പാർട്ടിയെ നയിച്ചതിനാൽ തനിക്ക് “മുതിർന്നവരിൽ നിന്നും ജൂനിയർമാരിൽ നിന്നും”( മുഖ്യമന്ത്രി സ്ഥാനത്തേക്ക് ) പിന്തുണ ലഭിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ അവകാശപ്പെട്ട് രംഗത്ത്.
2020 മാർച്ചിൽ കെപിസിസി പ്രസിഡന്റായി നിയമിതനായതുമുതൽ പാർട്ടിക്കുവേണ്ടി ഉറക്കമില്ലാതെ അദ്ധ്വാനിച്ചിട്ടുണ്ടെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണയുണ്ടാക്കുമെന്ന് ചർച്ചയുണ്ട്. എന്നാൽ അങ്ങനെയൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് ശിവകുമാർ പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും എന്ത് തീരുമാനമെടുത്താലും അന്തിമമെന്നും അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട ശിവകുമാർ ഒരു മാസം മുമ്പ് കോൺഗ്രസിന് ഭൂരിപക്ഷം കാണിക്കുന്ന സർവേകൾ ഉണ്ടായിരുന്നു എന്ന് പ്രതികരിച്ചു . പിന്നീട് സ്ഥിതി മാറി. 20 സീറ്റുകൾ കുറയുമെന്നു സൂചന ഉണ്ടായി . എങ്കിലും കോൺഗ്രസ് തീർച്ചയായും 141 സീറ്റുകൾ നേടുമെന്ന് ശിവകുമാർ പറഞ്ഞു.