വി എസ് എല്ലാം അറിയുന്നുണ്ടോ…താൻ നടന്നു താണ്ടിയ വിപ്ലവ കാലത്തിൻ്റെ ഓർമകൾ ഇപ്പോഴും ഇരമ്പുന്നുണ്ടാവുമോ ..സിപിഎം സംസ്ഥാന സമ്മേളനം നാളെ എറണാകുളത്ത് കൊടി ഉയരാനിരിക്കെ പാർട്ടിയുടെ സഹസ്ഥാപകനും നെടുംതൂണുമായിരുന്ന വിഎസ് ഇല്ലാത്ത ആദ്യ സമ്മേളനത്തിനാകും നാളെ കൊടി ഉയരുക.
കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഐഎം രൂപീകരിക്കുന്നതിന് മുന്നോടിയായി അവസാന ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന 32 അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വിഎസ്.
വിഎസ്സിന്റെ അസാന്നിധ്യത്തെക്കുറിച്ച് മകൻ അരുൺകുമാർ എഴുതിയ ഫേസ് ബുക് കുറിപ്പ് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ്.
സ്ട്രോക്കും കോവിഡും ശരീരത്തിന് ഏൽപ്പിച്ച വിഷമതകൾ കാരണം വി എസ്സിന് യാത്ര ചെയ്യാൻ ആകില്ലായെന്നാണ് മകൻ ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.
വിഎ അരുണ്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു!! അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്…സ്‌ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.