വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിനായ രാജ്യം ഒരുങ്ങവേ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് ഇതേ വരെ ലഭിച്ചത് 557 മില്യന്‍ ഡോളറിനു തുല്യമായ 46.5 ബില്യന്‍ രൂപയുടെ കള്ളപ്പണവും മറ്റ് വസ്തുക്കളും. 45 ദിവസത്തിനുള്ളിൽ 3.9 ബില്യൺ രൂപ പണമായും 11.42 ബില്യൺ രൂപയുടെ സമ്മാനങ്ങളും ഇസിഐ പിടിച്ചെടുത്തതായി തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. വോട്ടെടുപ്പ് ആരംഭിക്കാൻ ഏകദേശം 45 ദിവസങ്ങൾ കൂടി ശേഷിക്കെ രാജ്യത്തുടനീളം കർശന പരിശോധനകൾ നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
രാജ്യത്തെ കള്ളപ്പണം കെട്ടുകെട്ടിക്കാനായി വോട്ട് ചോദിച്ച് അധികാരത്തിലെത്തി മൂന്നാം തവണയും ഭരണത്തുടര്‍ച്ച തേടുന്ന ഭരണാധികാരികളുടെ മൂക്കിനു താഴെക്കൂടെയാണ് രാജ്യത്ത് കള്ളപ്പണം വോട്ടിനായി ഒഴുകുന്നത് എന്നതാണ് വൈരുദ്ധ്യം.