വെള്ളിയാഴ്ച രാത്രി ജാർഖണ്ഡിലെ ദുംക ജില്ലയിൽ ഏഴ് പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയ സ്‌പാനിഷ് വനിതയായ വിനോദസഞ്ചാരി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കിട്ടത് ഞെട്ടിക്കുന്ന വിശദാംശങ്ങൾ. ഹൻസ്ദിഹ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ യുവതിയും ഭർത്താവും താൽക്കാലിക ടെൻ്റിൽ രാത്രി തങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.
ആക്രമണത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത് ഇന്‍സ്റ്റഗ്രാമില്‍ യുവതിയും ഭര്‍ത്താവും നല്‍കിയ വിശദാംശങ്ങളിലൂടെയായിരുന്നു.
“ഏഴ് പുരുഷന്മാർ എന്നെ ബലാത്സംഗം ചെയ്തു. അവർ ഞങ്ങളെ തല്ലുകയും കൊള്ളയടിക്കുകയും ചെയ്തു. അവർ പക്ഷേ കൂടുതൽ ശ്രമിച്ചത് എന്നെ ബലാത്സംഗം ചെയ്യുക എന്നതിലായിരുന്നു.”- യുവതി ഇൻസ്റ്റഗ്രാമിൽ എഴുതി. “എൻ്റെ മുഖം വീർത്ത നിലയിൽ ഇങ്ങനെയാണ്. പക്ഷേ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഇതല്ല. അവൾ എന്നെക്കാൾ മോശമാണ് . അവർ എന്നെ ഹെൽമെറ്റ് കൊണ്ട് പലതവണ അടിച്ചു. തലയിൽ കല്ല് കൊണ്ട് ഇടിച്ചു. ഭാഗ്യത്തിന് അവൾ ആ പ്രഹരം ചെറുക്കുന്ന ജാക്കറ്റ് ധരിച്ചിരുന്നു . മരിച്ചുപോകുമെന്ന് ഞാൻ കരുതി. ദൈവത്തിന് നന്ദി ഞങ്ങൾ ജീവിച്ചിരിക്കുന്നു. ”– യുവതിയുടെ ഭർത്താവ് പറഞ്ഞു. അയാളുടെ മുഖത്ത് മുറിവുകൾ ഉണ്ടായിരുന്നു.
ദാരുണമായ സംഭവം നടന്നതിന്റെ പിറ്റേന്ന് ശനിയാഴ്ച മൂന്ന് പേരെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു.