Categories
kerala

കേരളത്തിലെ ഡ്രെെവിംഗ് ടെസ്റ്റ് മെയ് ഒന്ന് മുതൽ അടിമുടി പുതുക്കുന്നു

കേരളത്തിലെ ഡ്രെെവിംഗ് ടെസ്റ്റിന് പരിഷ്ക്കാരങ്ങളും കൂടുതൽ നിയന്ത്രണങ്ങളും വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ പുറത്തിറക്കിയ സർ ക്കുലറിലാണ് പുതിയ പരിഷ്ക്കാരങ്ങൾ. പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രെെവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷയുടെ എണ്ണം 30 ആക്കി. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിയന്ത്രിക്കും. കാർ ലൈസന്‍സ് ടെസ്റ്റില്‍ നിന്ന് എച്ച് ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലെെസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറയുന്നു. ഗിയറുള്ള കാറിൽ തന്നെ ടെസ്റ്റ് നടത്തണം.

മാറ്റങ്ങൾ മെയ് ഒന്നിന് പ്രാബല്യത്തിൽ വരും.ഡ്രൈവിംഗ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. 15 വർഷത്തിനുമുകളിലുള്ള വാഹനങ്ങൾ മേയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം. ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുമെന്നും സർക്കുലറിൽ പറയുന്നു. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും പുതിയതായി വരും — സർക്കുലറിൽ വ്യക്തമാക്കുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick