നാല്‍പത് കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ ആറ് പേരും സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വോട്ടു ചെയ്തതോടെ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഫലത്തില്‍ ന്യൂനപക്ഷമായിത്തീര്‍ന്നതിനാല്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം ആറ് കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും മൂന്ന് സ്വതന്ത്ര എം.എല്‍.എ.മാരെയും കേന്ദ്രസേനയായ സി.ആര്‍.പി.എഫ്. തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു രംഗത്ത് വന്നു.
ഇന്ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ് വിയെ ബിജെപി സ്ഥാനാര്‍ഥി തോല്‍പിച്ചിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം എം.എല്‍.എ.മാര്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റത് വന്‍ ആഘാതമായി.
ആറ് കോണ്‍ഗ്രസ് എം.എല്‍.എ.മാരും മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ വോട്ടായി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 68 സീറ്റുകളുള്ള നിയമസഭയിൽ കോൺഗ്രസിന് 40 സീറ്റുകളാണുള്ളത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമുണ്ട്. ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്.