കോണ്‍ഗ്രസ് ഭയന്ന ബിജെപിയുടെ വാരിക്കുഴിയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വീണു. ക്രോസ് വോട്ടിങ് അല്ലെങ്കില്‍ ചേരി മാറിയുള്ള വോട്ടിങ് ആശങ്ക മൂലം എടുത്ത മുന്‍കരുതലെല്ലാം മറികടന്ന് ഹിമാചല്‍ പ്രദേശില്‍ ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് ജയിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനത്തെ നിയമസഭാ സാമാജികരാണ് വോട്ടര്‍മാര്‍ എന്നിരിക്കെ കോണ്‍ഗ്രസ് കണക്കു കൂട്ടല്‍ തെറ്റിച്ച ചേരിമാറ്റം ബിജെപി മുതലാക്കി എന്നു വേണം കരുതാന്‍.
ഹിമാചൽ പ്രദേശിലെ ഏക ഉപരിസഭ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പ്രമുഖ അഭിഭാഷകന്‍ കൂടിയായ മനു അഭിഷേക് സിങ് വിയായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത് ക്രോസ് വോട്ടിങിലൂടെയാണെന്നും അധികൃതർ പറഞ്ഞു.
ആറ് കോണ്‍ഗ്രസ് എം.എല്‍.എ.മാരും മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ വോട്ടായി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
68 സീറ്റുകളുള്ള നിയമസഭയിൽ കോൺഗ്രസിന് 40 സീറ്റുകളാണുള്ളത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമുണ്ട്. ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്.
തന്റെ ജയം ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിജയമാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിക്കെതിരെ മത്സരിച്ച ഹർഷ് മഹാജൻ പറഞ്ഞു. ബിജെപി ന്യൂനപക്ഷമായിട്ടും കോൺഗ്രസ് തോറ്റതിൽ ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജി വെക്കണമെന്ന് ഹിമാചൽ പ്രദേശ് പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ആവശ്യപ്പെട്ടു.
എതിരില്ലാതെ സോണിയ, നദ്ദ, അശ്വിനി വൈഷ്ണവ്
ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിന് ശേഷം വൈകിട്ട് 5 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 56 രാജ്യസഭാ സീറ്റുകളിൽ 41 അംഗങ്ങൾ നേരത്തേ തന്നെ എതിരില്ലാതെ ജയിച്ചിരുന്നു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപിമാരിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അശോക് ചവാൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുകൻ എന്നിവരും ഉൾപ്പെടുന്നു.