വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് അമേഠിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റുകൾ പോലും നേടില്ലെന്നും അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഖാർഗെ അവകാശപ്പെട്ടു. 400-ലധികം സീറ്റുകൾ നേടുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകൾ കടക്കാനാകില്ല. ഇത്തവണ അവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടും.”– ഖാർഗെ പറഞ്ഞു.
നിരവധി തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളിൽ ശത്രുത വിതയ്ക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.