രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്ത സാധ്യതയെക്കുറിച്ചുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് സെപ്റ്റംബറിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ വഷളായിരുന്നു. തുടർന്ന് ഇന്ത്യ കാനഡയിലേക്കുള്ള വിസാ സേവനങ്ങൾ നിർത്തിവെച്ചു. പിന്നീട് ഭാഗികമായി പുനഃസ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഇലക്ട്രോണിക് വിസ സേവനങ്ങൾ അനുവദിച്ചിരുന്നില്ല.