ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിലെ കാർഡിയാക് വാർഡ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ഞായറാഴ്ച പൂർണമായും തകർത്തതായി ഹമാസ് ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു . ഗാസയില്‍ ഇപ്പോള്‍ ഇസ്രായേല്‍ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത് ആശുപത്രികളെയാണ്. ഇവിടെ രോഗികളായും മുറിവേറ്റവരായും അഭയം തേടിയ ഹമാസ് പ്രവര്‍ത്തകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് വിലയിരുത്തലുണ്ട്.
“ഇസ്രായേൽ അൽ-ഷിഫ ആശുപത്രിയിലെ കാർഡിയാക് വിഭാഗം പൂർണ്ണമായും നശിപ്പിച്ചു… വ്യോമാക്രമണത്തിൽ ഇരുനില കെട്ടിടം പൂർണ്ണമായും തകർന്നു”- ഹമാസ് നടത്തുന്ന ഗാസ മുനമ്പിലെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസഫ് അബു റിഷ് പറഞ്ഞു.