ചൈന അനുകൂല പ്രചാരണം നടത്തിയതിന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ ന്യൂസ്‌ക്ലിക്ക് പോർട്ടലിനെതിരെ ഭീകരവിരുദ്ധ നിയമം യുഎപിഎ പ്രകാരം ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്ന്
ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകൻ അഭിസാർ ശർമയെ ഡൽഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു . ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നതാണ്.
ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകായസ്ത, മാനവവിഭവശേഷി വകുപ്പ് മേധാവി അമിത് ചക്രവർത്തി എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു . ഇരുവരെയും ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഡൽഹിയിലെ 88 ഇടങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ ഏഴ് സ്ഥലങ്ങളിലുമാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. സ്‌പെഷ്യൽ സെല്ലിന്റെ ഓഫീസിൽ 37 പുരുഷന്മാരെ ചോദ്യം ചെയ്തപ്പോൾ ഒമ്പത് സ്ത്രീകളെ അവരുടെ താമസ സ്ഥലങ്ങളിൽ വെച്ചും ചോദ്യം ചെയ്യുകയുണ്ടായി.