കോളേജിലെ വനിതാ ഹോസ്റ്റലില്‍ സുരക്ഷാ ജീവനക്കാരും സിസിടിവിയും വേണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരോട് സ്ഥാനത്തിനു യോജിക്കാത്ത അസഭ്യവര്‍ത്തമാനവും ആംഗ്യപ്രകടനവുമായി നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍. തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിന്റെ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്ഥാനത്തിന്റെ പക്വത പ്രതിഫലിക്കാത്ത രീതിയിലുള്ള ഭാഷാ പ്രയോഗങ്ങളും അംഗവിക്ഷേപങ്ങളുമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
കോളേജിലെ വനിതാ ഹോസ്റ്റലിൽ സെക്യൂരിറ്റിയും സിസിടിവിയും വേണമെന്ന് ആവശ്യപ്പെട്ടാണ് എസ് എഫ് ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചതെന്നാണ് പറയുന്നത് . ഇക്കാര്യം സംസാരിക്കുന്നതിനിടയിൽ വാക്കേറ്റമുണ്ടായി പ്രിൻസിപ്പൽ കയർത്തു സംസാരിക്കുകയായിരുന്നു എന്നും പറയുന്നു. “എന്റെ കാമ്പസിൽ കാമറ വയ്ക്കണമെന്ന് പറയാൻ നീ ആരെടാ. നാല് പേർ ഒന്നിച്ച് ഒരാളെ അറ്റാക്ക് ചെയ്യുമ്പോൾ എനിക്ക് എന്റെ കാര്യം നോക്കിയേ പറ്റത്തുള്ളൂ. നാല് പൊണ്ണത്തടിയന്മാർ വന്ന് എന്നെ അറ്റാക്ക് ചെയ്യാൻ നോക്കുന്നോ. അടിച്ച് ഞാൻ നിന്റെയൊക്കെ ഷേപ്പ് മാറ്റും. സർക്കാർ സ്ഥാപനത്തിലാണെന്ന് പറഞ്ഞ് നിന്റെയൊക്കെ വായിലിരിക്കുന്നത് എല്ലാം കേൾക്കാൻ ഞാൻ അർഹതപ്പെട്ടിട്ടില്ല.’- എന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
എന്നാൽ, പ്രിൻസിപ്പലിനോട് പ്രതികരിച്ചുകൊണ്ട്ക, തങ്ങൾ കസേരയിലിരിക്കില്ലെന്നൊക്കെ എസ് എഫ് ഐ പ്രവർത്തകരും പറയുന്നുണ്ട്. ഇവർ തന്നെയാണ് വീഡിയോയെടുത്തത്.