കോടിയേരി ഒപ്പമുണ്ടെന്ന തോന്നലാണ് എപ്പോഴും ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“കോടിയേരിയെ ഓർക്കുന്ന നിരവധി കാര്യങ്ങൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. പാർട്ടി നേതാവ് മരണപ്പെടുമ്പോൾ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവർ ചെയ്ത കാര്യങ്ങൾ തലമുറകളിലേക്ക് പടരും. അവർ ഇല്ലാതായാലും അവർ നടത്തിയ പ്രവർത്തനങ്ങൾ അവരെ എല്ലാക്കാലവും ഓർക്കുന്നവരാക്കും. പാർട്ടിക്ക് മുകളിലല്ല താൻ എന്ന കമ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നു. കൃത്യമായ പ്രത്യയ ശാസ്ത്ര ബോധവും അടിയുറച്ച സംഘാടനശക്തിയും കോടിയേരിയിൽ കാണാൻ കഴിഞ്ഞു.”– പിണറായി പറഞ്ഞു.