വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങളില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നിര്‍ണായക ധാരണയില്‍ മുംബൈയില്‍ ചേര്‍ന്ന ‘ഇന്ത്യ’ പ്രതിപക്ഷ മുന്നണി എത്തിച്ചേര്‍ന്നു. ‘ഭാരതം ഒന്നാകും, ഇന്ത്യ വിജയിക്കും’ എന്ന മുദ്രാവാക്യം യോഗം അംഗീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്രയും വേഗത്തില്‍ മുന്നണിയുടെ പൊതുറാലികള്‍ സംഘടിപ്പിക്കും. 28 പാര്‍ടികള്‍ ചേര്‍ന്നാണ് പ്രമേയം അംഗീകരിച്ചത്. 14 അംഗ ഏകോപനസമിതിയെയും തിരഞ്ഞെടുത്തു. സീറ്റ് പങ്കിടല്‍ ചര്‍ച്ച ഈ മാസം തന്നെ പൂര്‍ത്തിയാക്കും. എന്നാല്‍ സിപിഎം പ്രതിനിധി മാത്രം ഇപ്പോള്‍ പാനലില്‍ ഇല്ല.
കോൺഗ്രസിൽ നിന്ന് കെ സി വേണുഗോപാൽ, എൻസിപിയിൽ നിന്ന് ശരദ് പവാർ, ഡിഎംകെയിൽ നിന്ന് ടി ആർ ബാലു, സഞ്ജയ് റാവത്ത് (ശിവസേന യുബിടി), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (ടിഎംസി), രാഘവ് ഛദ്ദ (ടിഎംസി), രാഘവ് ചദ്ദ (എഎഎപി), ജാവേദ് അലി ഖാൻ (എസ്പി), ലാലൻ സിംഗ് (ജെഡിയു), ഹേമന്ത് സോറൻ (ജെഎംഎം), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (എൻസി), മെഹബൂബ മുഫ്തി (പിഡിപി) എന്നിവർ ഏകോപനത്തിന്റെ മേൽനോട്ടം വഹിക്കുന്ന 14 അംഗ കമ്മിറ്റിയിലുണ്ട്. സിപിഎം പ്രതിനിധിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്..