ആലുവയിൽ അഞ്ച് വയസുകാരിയെ മാനഭംഗം ചെയ്ത് കൊന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. പ്രതിയെ കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ തന്നെ പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ഇയാൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്താനും ശ്രമമുണ്ടായി. വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും ഡിജിപി ഷേഖ് സർവേഷ് സാഹിബ് പറഞ്ഞു.
അതേസമയം കേരള പൊലീസ് അതിന്റെ സമൂഹമാധ്യമ പേജില്‍ മകളേ മാപ്പ് എന്ന് കുറിപ്പിട്ടതും ചര്‍ച്ചയായിട്ടുണ്ട്. ഇത് പൊലീസിന്റെ കുറ്റബോധത്തില്‍ നിന്നുണ്ടായ കുറിപ്പാണോ അതോ സങ്കടം ഉണര്‍ന്നതിന്റെ ഫലമായുണ്ടായ അനുശോചനമാണോ എന്ന ചോദ്യം സമൂഹമാധ്യമത്തില്‍ പലരും ചോദിക്കുന്നുണ്ട്.