നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കേരള സര്‍ക്കാര്‍ ഇടപെട്ട് നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. നിലവിലുള്ള സാക്ഷികള്‍ക്കു പുറമേ 41 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ജനുവരി 19-ന് പ്രോസിക്യൂഷന് നടത്തിയ നീക്കം എന്തിനാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ജനുവരി 31-നകം വിചാരണ തീര്‍ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. നടന് ദിലീപ് ഇക്കാര്യത്തില്‍ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബഞ്ചാണ് പ്രോസിക്യൂഷന് തീരുമാനത്തെ ചോദ്യം ചെയ്തത്. ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന് മുകുള്‍ രഹ്തഗി വിചാരണ അനന്തമായി നീണ്ടു പോകുന്നതില്‍ പരാതി അറിയിച്ചപ്പോഴാണ് ജഡ്ജിമാര്‍ പ്രതികരിച്ചത്. വിചാരണ തീര്‍ക്കാനുള്ള സമയം പല തവണ ദീര്‍ഘിപ്പിച്ചതാണ്. ഒടുവില്‍ തീരുമെന്നായപ്പോള്‍ വീണ്ടും 41 സാക്ഷികളെ ഹാജരാക്കിയിരിക്കയാണ്- രോഹ്തഗി പരാതിപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയും സംസ്ഥാനസര്‍ക്കാരും വിചാരണ ജഡ്ജിയുടെ കോടതിയില്‍ നിന്നും കേസ് മാറ്റാനും ശ്രമിച്ചിരുന്നുവെന്നും രോഹ്തഗി പറഞ്ഞു. ജഡ്ജിയെക്കുറിച്ചും അവരുടെ ഭര്‍ത്താവിനെക്കുറിച്ചും ആരോപണം ഉയര്‍ന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി മാറ്റം ആവശ്യപ്പെട്ടിരുന്നത്. ഇത്രയും ചൂണ്ടിക്കാട്ടിയപ്പോഴാണ് ജഡ്ജിമാര്‍ കേരള സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി
Social Connect
Editors' Pick
പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്…സൂചന എന്ത്?
April 26, 2024
ഇതാണ് സിപിഎം-ബിജെപി ഡീല്‍…ഇത് ഞങ്ങള്‍ പൊളിക്കും- മുരളീധരന്
April 26, 2024
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 61 ശതമാനം പോളിങ്
April 26, 2024