പ്രമുഖ സംവിധായകൻ സയ്യിദ് മിർസ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്. വിവാദങ്ങളെ തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ൺ സ്ഥാനമൊഴിഞ്ഞതിനാലാണ് മിർസയെ നിയമിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വിവാദങ്ങളെ തുടർന്ന് മുൻ ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലേക്ക് ആണ് മിർസയുടെ നിയമനം. നേരത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ആയിരുന്നു മിർസ. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മിർസ പറഞ്ഞു. അടൂർ തന്നെ ഉറ്റ സുഹൃത്താണ്. താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്. അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തെ തുടർന്ന് വിദ്യാർത്ഥികൾ അടൂർ ഗോപാല കൃഷ്ണനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.