രാഹുൽ ഗാന്ധിയുടെ വിമാനത്തിന് തിങ്കളാഴ്ച രാത്രി വാരാണസി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചുവെന്ന കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇത് വാരാണസി എയർപോർട്ട് അധികൃതർ നിഷേധിച്ചു. വയനാട്ടിൽ നിന്ന് മടങ്ങുമ്പോൾ രാഹുൽ ഗാന്ധിയുടെ വിമാനം ബാബത് വിമാനത്താവളത്തിൽ ഇറങ്ങാനിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായ് പറഞ്ഞു. താനും മറ്റ് പാർട്ടി നേതാക്കളും തങ്ങളുടെ നേതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം വിമാനം ലാൻഡ് ചെയ്യാൻ അനുവദിച്ചില്ലെന്ന് റായ് പറഞ്ഞു. തുടർന്ന് രാഹുൽ ഡൽഹിയിലേക്ക് മടങ്ങി. എന്നാൽ രാഹുലിന്റെ വരവിനെക്കുറിച്ച് മുൻകൂർ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വാരണാസി എയർപോർട്ട് ഡയറക്ടർ ആര്യാമ സന്യാൽ പിടിഐയോട് പറഞ്ഞു. ഗാന്ധിയുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചെന്ന ആരോപണം സന്യാൽ നിഷേധിച്ചു. വിമാനത്താവളത്തിൽ ഇറങ്ങാനുള്ള പദ്ധതി രാഹുൽ റദ്ദാക്കിയതായി എയർ ട്രാഫിക് കൺട്രോളറോട് അറിയിച്ചിരുന്നതായി സന്യാൽ പറഞ്ഞു.
ചൊവ്വാഴ്ച കമല നെഹ്‌റു മെമ്മോറിയൽ ഹോസ്പിറ്റലിൽ ഒരു ചടങ്ങിനായിട്ടാണ് രാഹുൽ പ്രയാഗ്‌രാജ് സന്ദർശനത്തിന്റെ ഭാഗമായി വാരാണസിയിൽ എത്താനിരുന്നത്.