ബിബിസി എന്നത് വെള്ളക്കാരുടെ സ്ഥാപനം എന്ന് ഇകഴ്ത്തുകയും ബി.ബി.സിയുടെ മോദി ഡോക്യുമെന്ററി അസത്യപ്രചാരണമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യയിലെ മോദി അനുയായികള്‍ അറിയാനായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം വക്താവ് ജയ്‌റാം രമേശ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ വൈറലായി. ജാനേ കഹാ ഗയേ വോ ദിന്‍(ആ ദിനങ്ങള്‍ എവിടെ പോയി) എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആകാശവാണിയിലും ദൂരദര്‍ശനിലുമൊന്നും ജനത്തിന് വിശ്വാസമില്ലെന്നും ബിബിസിയില്‍ വന്നാല്‍ മാത്രമാണ് ജനം വിശ്വസിക്കുന്നതെന്നും നരേന്ദ്രമോദി പ്രസംഗിക്കുന്ന ഭാഗമാണ് വീഡിയോയില്‍ ഉളളത്. പ്രധാനമന്ത്രിയാവുന്നതിനു മുമ്പ് മോദി സംസാരിച്ചതാണ് ഇത്.
“ആകാശവാണി’യിലും ദൂരദർശനിലും ഇല്ലാത്ത ബിബിസിയിൽ മാത്രം എങ്ങനെയാണ് സാധാരണക്കാർക്ക് ഉണ്ടായതെന്ന് അന്നത്തെ മുഖ്യമന്ത്രി മോദി വിശദീകരിക്കുന്നത് വീഡിയോയിൽ കേൾക്കാം. സർക്കാരിന്റെ സേവനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് കടുത്ത ഭീഷണിയാണെന്നും മോദി പറഞ്ഞു . ആ ദിനങ്ങൾ എവിടെ പോയി ?”–ജയ് റാം രമേശ് ട്വിറ്ററിൽ എഴുതി.