ബിജെപിയെ പുറത്താക്കിയാൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസും ഗോത്രവർഗക്കാരായ തിപ്ര മോതയും ത്രിപുരയിൽ “ജംഗിൾ രാജ്” തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിപുരയിലെ വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകി. “നിങ്ങൾ ഇവരിൽ ആർക്കെങ്കിലും വോട്ട് ചെയ്താൽ കമ്മ്യൂണിസ്റ്റുകൾ വീണ്ടും അധികാരത്തിലെത്തും”– പശ്ചിമ ത്രിപുര ജില്ലയിലെ ചാരിലാമിൽ നടന്ന റാലിയിൽ ഷാ പറഞ്ഞു.
“ഇരട്ട എഞ്ചിനും “ട്രിപ്പിൾ” പ്രശ്‌നത്തിനും ഇടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി മണിക് സാഹയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ത്രിപുരയെ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാൽ കമ്മ്യൂണിസ്റ്റും കോൺഗ്രസും ജംഗിൾ രാജിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്”.–ഷാ പറഞ്ഞു.
“കമ്മ്യൂണിസ്റ്റുകൾ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കി, എന്നാൽ അധികാരത്തിനായി കോൺഗ്രസ് കമ്മ്യൂണിസ്റ്റുകളെ ആലിംഗനം ചെയ്തു. ത്രിപുരയിലെ ആദിവാസികളുടെ ക്ഷേമത്തിനായി ടിപ്ര മോതയ്ക്ക് പ്രവർത്തിക്കാനാവില്ല. അതുപോലെ ത്രിപുരയുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റുകൾക്കും കോൺഗ്രസിനും കഴിയില്ല. മോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയൂ”– ഷാ അവകാശപ്പെട്ടു.
“ത്രിപുരയിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ കമ്മ്യൂണിസ്റ്റുകാരുടെ ദുർഭരണവും അഴിമതിയും ജനങ്ങൾ കണ്ടതാണ്. ത്രിപുരയ്ക്ക് അക്രമം സഹിക്കേണ്ടി വന്നു. പിന്നെ ദാരിദ്ര്യമായിരുന്നു. അഞ്ച് വർഷം കൊണ്ട് ബിജെപി സർക്കാർ ത്രിപുരയെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുപോയി. ഞങ്ങൾക്ക് അഞ്ച് വർഷം കൂടി തരൂ, ഞങ്ങൾ ത്രിപുരയെ പുരോഗമന സംസ്ഥാനമാക്കും”– കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.