തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം നിലവിലെ 28,000ൽ നിന്ന് ഇരട്ടിയോ അതിൽ കൂടുതലോ ആയിരിക്കാൻ ഇടയുണ്ടെന്ന് യുഎൻ ദുരിതാശ്വാസ വിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. ശനിയാഴ്ച ദുരന്ത ഭൂമി സന്ദർശിച്ച ശേഷം സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത, 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലെ തെക്കൻ നഗരമായ കഹ്‌റാമൻമാരസിൽ ശനിയാഴ്ച ഗ്രിഫിത്ത്‌സ് എത്തി. തുർക്കിയിൽ 24,617 പേരും സിറിയയിൽ 3,574 പേരും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥരും ഡോക്ടർമാരും അറിയിച്ചു. സ്ഥിരീകരിച്ച ആകെ മരണം ഇപ്പോൾ 28,191 ആണ്.
പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകർ തണുത്തുറഞ്ഞ കാലാവസ്ഥയെ അവഗണിച്ച് തിരച്ചിൽ തുടരുകയാണ്.