2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വോട്ട് നേടണമെങ്കിൽ വിശ്വസനീയമായ വ്യക്തിത്വവും ഒപ്പം നല്ല ബഹുജന മുന്നേറ്റവും ആവശ്യമാണെന്നും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ കാണുന്നതു കൊണ്ട് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ലെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടുത്തിടെ ദേശീയ തലസ്ഥാനത്ത് പ്രതിപക്ഷ നേതാക്കളെ കാണാൻ പോയതിന്റെ പശ്ചാത്തലത്തിലാണ് കിഷോറിന്റെ പരാമർശം. ഇത്തരം യോഗങ്ങളെ പ്രതിപക്ഷ ഐക്യമോ രാഷ്ട്രീയ വികസനമോ ആയി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിതീഷ് കുമാറിന്റെ ജനതാദളിൽ (യുണൈറ്റഡ്) ദേശീയ അധ്യക്ഷ സ്ഥാനം നൽകുകയും പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ആൾ ആണ് പ്രശാന്ത് കിഷോർ.
ചില നേതാക്കൾ ഒറ്റയ്‌ക്കോ കൂട്ടായോ യോഗം ചേരുന്നതും ചർച്ചകളും വാർത്താസമ്മേളനങ്ങളും നടത്തുന്നതും പ്രതിപക്ഷ ഐക്യമോ രാഷ്ട്രീയ സംഭവവികാസമോ ആയി താൻ കാണുന്നില്ല. നിങ്ങൾ ഒരു ജനകീയ പ്രസ്ഥാനം സൃഷ്ടിക്കുകയും ഒരു ജനകീയമുന്നേറ്റം സൃഷ്ടിക്കുകയും ബി.ജെ.പിക്ക് ഒരു മികച്ച ബദലാകാൻ കഴിയുമെന്ന് പൊതുജനങ്ങളെ വിശ്വസിക്കാൻ കഴിയുന്ന ഒരു വിശ്വസനീയമായ നേതാവിനെ രൂപപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ വോട്ട് ലഭിക്കില്ല- പ്രശാന്ത് കിഷോർ വാർത്താ ഏജൻസിയോട് അഭിപ്രായപ്പെട്ടു.