രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുർമു, ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കോൺഗ്രസ് നേതാവ് അജോയ് കുമാറിന്റെ പരാമർശം വിവാദത്തിൽ. ദ്രൗപദി മുർമുവിനെതിരായ അജോയ് കുമാറിന്റെ പരാമർശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം രാജ്യത്തെ ഗോത്രവിഭാഗക്കാരോട് മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
‘‘ഞാൻ ഈ പറയുന്നത് ദ്രൗപദി മുർമുവിന്റെ മാത്രം കാര്യമല്ല. യശ്വന്ത് സിൻഹ മികച്ച സ്ഥാനാർഥിയാണ്. ദ്രൗപദി മുർമുവും നല്ല സ്ഥാനാർഥി തന്നെ. പക്ഷേ, ഇന്ത്യയുടെ തീർത്തും ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അവർ. അവരെ ആദിവാസികളുടെ പ്രതീകമായി അവതരിപ്പിക്കുന്നത് ശരിയല്ല. റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കുന്ന സമയത്താണ് ഹത്രസ് സംഭവം ഉണ്ടായത്. അദ്ദേഹം ഒരു വാക്കെങ്കിലും മിണ്ടിയോ? പട്ടിക വിഭാഗക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറിയിരിക്കുന്നു. ഇതുപോലുള്ള പ്രതീകങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ ആളുകളെ മണ്ടൻമാരാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് ഇത് ഇന്ത്യയുടെ ആത്മാവിനായുള്ള പോരാട്ടമാണ്. എല്ലാവരും യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്യണം.’ – ഇതായിരുന്നു അജോയ് കുമാറിന്റെ വാക്കുകൾ.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുർമു, ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കോൺഗ്രസ് നേതാവ് അജോയ് കുമാറിന്റെ പരാമർശം വിവാദത്തിൽ. ദ്രൗപദി മുർമുവിനെതിരായ അജോയ് കുമാറിന്റെ പരാമർശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം രാജ്യത്തെ ഗോത്രവിഭാഗക്കാരോട് മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ‘‘ഞാൻ ഈ പറയുന്നത് ദ്രൗപദി മുർമുവിന്റെ മാത്രം കാര്യമല്ല. യശ്വന്ത് സിൻഹ മികച്ച സ്ഥാനാർഥിയാണ്. ദ്രൗപദി മുർമുവും നല്ല സ്ഥാനാർഥി തന്നെ. പക്ഷേ, ഇന്ത്യയുടെ തീർത്തും ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് അവർ. അവരെ ആദിവാസികളുടെ പ്രതീകമായി അവതരിപ്പിക്കുന്നത് ശരിയല്ല. റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കുന്ന സമയത്താണ് ഹത്രസ് സംഭവം ഉണ്ടായത്. അദ്ദേഹം ഒരു വാക്കെങ്കിലും മിണ്ടിയോ? പട്ടിക വിഭാഗക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി മാറിയിരിക്കുന്നു. ഇതുപോലുള്ള പ്രതീകങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ ആളുകളെ മണ്ടൻമാരാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് ഇത് ഇന്ത്യയുടെ ആത്മാവിനായുള്ള പോരാട്ടമാ