തൃക്കാക്കരയിൽ കോൺഗ്രസ് ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. എം എം മണിയെയും പിസി ജോർജിനെയും പേരെടുത്ത് പറഞ്ഞാണ് വിമർശനം.
നാവ് കൊണ്ട് മാലിന്യം തള്ളി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നതിൽ പിസി ജോർജ്ജിനോട് ഇഞ്ചോടിഞ്ച് പോരാടുന്ന എംഎം മണിക്ക് കൂടിയുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
സിപിഎം ആയതിന് മാധ്യങ്ങൾ തരുന്ന പ്രിവിലേജിൽ എന്ത് വൃത്തികേടും പറയാം, എന്ന എംഎം മണിയുടെ ധാർഷ്ട്യത്തിന് ജനം മറുപടി തന്നിരിക്കുന്നു എന്നും രാഹുൽ പറഞ്ഞു. തൃക്കാക്കരക്കാർ നല്ല ശുചിത്വ ബോധമുള്ളവരാണെന്നും വേസ്റ്റ് വേസ്റ്റ് ബിന്നിൽ തന്നെയിട്ടാണ് അവരുടെ ശീലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
നാവ് കൊണ്ട് മാലിന്യം തള്ളി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നതിൽ PC ജോർജ്ജിനോട് ഇഞ്ചോടിഞ്ച് പോരാടുന്ന MM മണിക്ക് കൂടിയുള്ള താക്കീതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
CPM ആയതു കൊണ്ട് മാധ്യമങ്ങളും സംസ്കാരിക നായകരും തരുന്ന ഇളവിന്റെ പ്രിവിലേജിൽ എന്ത് വൃത്തികേടും പറയാം, ഓഡിറ്റ് ചെയ്യപെടാതെ എന്ന ധാർഷ്ട്യത്തിന് ജനം മറുപടി തന്നിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് പോലും അന്തരിച്ച PT യെ കുറിച്ച് ഹീനമായ അനാവശ്യം പറഞ്ഞും, സർക്കാരിനെതിരെ വന്ന ഒരു സ്ത്രീയെ വെർബൽ അബ്യൂസ് ചെയ്ത് പേടിപ്പിച്ചും ഗുണ്ടായിസം കാണിച്ചിട്ടും മാധ്യമങ്ങൾ അതിനെ “ആശാന്റെ വാമൊഴി തമാശയായി ” കണ്ടപ്പോൾ , ജനം അതിനെ ഗൗരവത്തിൽ തന്നെയെടുത്തു.
MM മണി കളത്തിലിറങ്ങിയ വെണ്ണല ഉൾപ്പെടെ വലിയ ഭൂരിപക്ഷം UDFന് നല്കി….
ചുരുക്കിപ്പറഞ്ഞാൽ തൃക്കാക്കരക്കാർ നല്ല ശുചിത്വ ബോധമുള്ളവരാണ്, വേസ്റ്റ് വേസ്റ്റ് ബിന്നിൽ തന്നെയിട്ടാണ് അവരുടെ ശീലം….