4,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താൻ ശേഷിയുള്ള ആണവശേഷിയുള്ള അഗ്നി-നാല് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ തിങ്കളാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം .വിക്ഷേപണം എല്ലാ മാനദണ്ഡവും പാലിച്ചാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
2017 ജനുവരിയിലും 2018 ഡിസംബറിലുമാണ് ദീർഘദൂര ബാലിസ്റ്റിക് മിസൈലിന്റെ രണ്ട് വിജയകരമായ വിക്ഷേപണങ്ങൾ നടന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇത്തരത്തിൽ എട്ട് ടെസ്റ്റുകളാണ് നടന്നത്.