2006-ലെ വാരണാസി സ്ഫോടന പരമ്പര കേസിൽ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ.ഗാസിയാബാദ് കോടതിയാണ് വധശിക്ഷ വിധിച്ചത്. സ്ഫോടന പരമ്പരയിൽ 18 പേര് കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമാണ് 2006 മാർച്ച് ഏഴിന് സ്ഫോടന പരമ്പര നടന്നത്.
ബംഗ്ലാദേശ് ഹർകത്തുൽ ജിഹാദ് അൽ ഇസ്ലാമി എന്ന സംഘടനയാണ് സ്ഫോടനത്തിനു പിന്നിൽ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
വാലിയുള്ള ഖാൻ കേസിൽ കുറ്റക്കാരനാണെന്ന് കോടതി ജൂൺ 4 ന് വിധിച്ചിരുന്നു.
സംഭവത്തിൽ മൂന്ന് കേസുകളിലായി 121 സാക്ഷികളെയാണ് കോടതിയിൽ ഹാജരാക്കിയിരുന്നത്.