കുത്തബ് മിനാർ ആരാധനാലയമല്ലെന്നും നിലവിലുള്ള ഘടനയിൽ മാറ്റം വരുത്തുന്നത് അനുവദനീയമല്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഡൽഹി കോടതിയെ അറിയിച്ചു. 1914 മുതൽ കുത്തബ് മിനാർ ഒരു സംരക്ഷിത സ്മാരകമാണെന്നും ഇപ്പോൾ അതിന്റെ ഘടന മാറ്റാൻ കഴിയില്ലെന്നും അതിൽ പറയുന്നു. “സംരക്ഷിത” പദവി നൽകുന്ന സമയത്ത് അത്തരമൊരു ആചാരം നിലവിലില്ലാത്ത ഒരു സ്മാരകത്തിൽ ആരാധനയുടെ പുനരുജ്ജീവനം അനുവദിക്കാനാവില്ല,” എഎസ്‌ഐ പറഞ്ഞു.
കെട്ടിടത്തിന്റെ ഹിന്ദു ഉത്ഭവം സൂചിപ്പിക്കുന്ന ദേവതകളുടെ ചിത്രങ്ങൾ സ്മാരകത്തിലുണ്ടെന്ന് അവകാശപ്പെട്ടുള്ള ഹർജി ഡൽഹി കോടതി പരിഗണിക്കുന്നതിനിടെയാണ് എഎസ്‌ഐയുടെ പ്രസ്താവന. ദേവതകളെ ആരാധിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ആരാധന അനുവദിക്കാൻ ആകില്ലെന്ന് എഎസ്ഐ പറഞ്ഞു. സംരക്ഷിത സ്മാരകത്തിൽ ആരാധന നടത്താനുള്ള മൗലികാവകാശം അവകാശപ്പെടുന്ന ഏതൊരു വ്യക്തിയുടെയും വാദം അംഗീകരിക്കുന്നത്എ.എം.എസ് . ആർ. ആക്ട്, 1958-ലെ വ്യവസ്ഥകൾക്ക് വിരുദ്ധമായിരിക്കും.