മുഖ്യമന്ത്രി ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുന്നു എന്ന കെ.സുധാകരന്റെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ആ വാക്കുകള്‍ പിന്‍വലിക്കുന്നതായി സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. മലബാറിലെ നാട്ടു ശൈലിയാണ് താന്‍ പറഞ്ഞതെന്നും വിഷമമുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നതായും പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടൊന്നും കുറയില്ലെന്നും സുധാകരന്‍ പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം. സുധാകരനെതിരെ നിയമനടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ‘ചങ്ങലപൊട്ടിയ നായ’യെപ്പോലെയാണ് പിണറായി തൃക്കാക്കരയിൽ എത്തുന്നതെന്നാണ് സുധാകരൻ പറഞ്ഞത്.
“ഹാലിളകിയത് ഞങ്ങൾക്കല്ല, അദ്ദേഹത്തിനാണ്. ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടോ? പറഞ്ഞു മനസിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാൾ ഇറങ്ങി നടക്കുകയല്ലേ?”– ഇതാണ് ണ് സുധാകരൻ പറഞ്ഞത്. .