ആം ആദ്‌മി, ട്വന്റി ട്വന്റി പ്രസ്ഥാനങ്ങള്‍ സംയുക്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി തൃക്കാക്കരയില്‍ ജനവിധി തേടുമെന്ന പ്രഖ്യാപനം അതില്‍ ഒതുങ്ങി. മല്‍സരിക്കേണ്ടതില്ലെന്ന് ഈ രണ്ടു പാര്‍ടികളും തീരുമാനിച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പാണ് ഇരുവരുടെയും ഉന്നം. തൃക്കാക്കരയിലേത് സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തിരഞ്ഞെടുപ്പല്ലെന്ന് ഇരുപാർട്ടി നേതാക്കളും പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനാണ് പാർട്ടി പ്രാധാന്യം കൊടുക്കുന്നത്.
അണികളുടെയും അനുഭാവികളുടെയും വോട്ട് ആർക്കാണെന്ന് വേണമെങ്കിൽ പതിനഞ്ചിന് പ്രഖ്യാപിക്കും. ആം ആദ്‌മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കൊച്ചിയിൽ 15നെത്തും. ഇരുപാർട്ടികളും സംഘടനാസംവിധാനത്തിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് അറിയിച്ചു.