2017-ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയും ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനില്‍ കൊല്ലപ്പെടുകയും ചെയ്‌തിരിക്കുന്നതായി വോയ്‌സ് ഓഫ് ഖൊറാസാന്‍ എന്ന ഐ.എസ്.മാധ്യമം പറയുന്ന “നജീബ് അല്‍ ഹിന്ദി” എന്ന യുവാവ് മലപ്പുറം പൊന്‍മള സ്വദേശിയായ നജീബ് ആണെന്ന് സംശയം. ഐ.എസ്. ഈ മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ എം.ടെക് വിദ്യാര്‍ഥിയായിരുന്ന നജീബ്.
2017 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നജീബിനെ കാണാതായി ആഴ്ചകൾക്ക് ശേഷം, താൻ കാഫിറുകളുടെ (അവിശ്വാസികളുടെ) ഇടയിൽ നിന്ന് രക്ഷപ്പെട്ടുവെന്നും ഉടൻ തന്നെ ഷഹീദ് (രക്തസാക്ഷി) ആകുമെന്നും അദ്ദേഹം തന്റെ കുടുംബത്തിന് ഒരു ടെലിഗ്രാം ആപ്പ് സന്ദേശം അയച്ചതായി റിപ്പോർട്ടുണ്ട്. കാഫിർമാരോടൊപ്പം ജീവിക്കുന്നതിൽ അർത്ഥമില്ലെന്നും കാഫിറുകളുടെ ലോകത്ത് നിന്ന് ഞാൻ രക്ഷപ്പെട്ടുവെന്നും സന്ദേശത്തിൽ പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നജീബ് ഐഎസിൽ ചേരാൻ ഇന്ത്യ വിട്ടതായി കണ്ടെത്തിയത്. നജീബിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2017 ഓഗസ്റ്റിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
ഭീകര സംഘടനയായ ഖൊറാസാൻ പ്രൊവിൻസ് ഐഎസ്-ന്റെ മാസികയാണ് ‘വോയ്‌സ് ഓഫ് ഖൊറാസാൻ’. ഈ മാസികയിൽ ഫിദായീനെ ആക്രമിച്ച ഇന്ത്യൻ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എംടെക്ക് പഠിക്കുകയായിരുന്ന നജീബ് അൽ ഹിന്ദി എന്നാണ് 23 കാരനാണ് കൊല്ലപ്പെട്ടത് എന്ന് പറയുന്നുണ്ട്. ഒരു ബോംബ് സ്ഫോടനത്തിൽ ഇയാൾ സ്വയം പൊട്ടിത്തെറിച്ചു എന്നാണ് പറയുന്നത്. ഇയാൾ ഒരു പാകിസ്ഥാൻ യുവതിയെ വിവാഹം ചെയ്തിരുന്നു എന്നും പറയുന്നുണ്ട്. വിവാഹം കഴിക്കാൻ നജീബിന് താൽപര്യമില്ലായിരുന്നുവെങ്കിലും സുഹൃത്തുക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. നജീബ് എപ്പോഴും നിശബ്ദനായിരുന്നുവെന്നും വളരെ കുറച്ച് മാത്രമേ സംസാരിക്കൂ എന്നും മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു എന്നും കുറിപ്പിൽ ഉണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ അഫ്ഗാൻ ശാഖയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രവിശ്യ( ISKP). അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ ഇത് സജീവമാണ്. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും മദ്രസകളിൽ നിന്നാണ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും.
പ്രസിദ്ധീകരണത്തിലെ ഫോട്ടോ നജീബിന്റേതാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. നജീബിനെ കൊലപ്പെടുത്തിയ വിവരം കേട്ടിട്ടുണ്ടെന്നും ചിത്രം ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞതായും കുടുംബവുമായി അടുപ്പമുള്ളവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ എത്തി മാസങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടുവെന്ന് വോയ്‌സ് ഓഫ് ഖൊറാസാൻ പറയുന്നതായി കുടുംബ സുഹൃത്ത് സ്ഥിരീകരിച്ചു. നജീബ് രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിൽ എത്തി ഐഎസിൽ ചേർന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു . എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല, മരണത്തെക്കുറിച്ചുള്ള ഏക സ്ഥിരീകരണം വോയ്‌സ് ഓഫ് ഖൊറാസാനിലെ അറിയിപ്പ് മാത്രമാണ്- കുടുംബക്കാരെ ഉദ്ധരിച്ചു ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.